പാലാ : പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ.ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.
മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലാണ് സന്തോഷ് പുളിക്കൻ ഇങ്ങനെ പറഞ്ഞത്. ഒരു തൊഴിലാളിയെ അംഗീകരിച്ച യു.ഡി എഫ് നടപടി സ് ളാഹനീയമാണെന്നും എന്നാൽ നിരവധി പൊതുപ്രവർത്തനങ്ങളിലൂടെ ജന മനസുകളിൽ ഇടം പിടിച്ച എന്നെ നഗരസഭ യോഗത്തിൽ കൗൺസിലർ ബെറ്റി ഷാജു ഇകഴ്ത്തി സംസാരിച്ചത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.ജനങ്ങൾ തെരെഞ്ഞെടുത്തവർ ഭരിക്കാതെ തമ്മിലടിക്കുമ്പോൾ ഈ തമ്മിലടി നിർത്തണമെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റണം എന്നാവശ്യപ്പെട്ട് നഗരസഭ കാവാടത്തിൽ സമരം നടത്തി ശ്രദ്ധയാകർഷിച്ച തന്നെ ഇകഴ്ത്തി കാണിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും സന്തോഷ് പുളിക്കൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര രംഗത്തെ യുദ്ധം പാലായെ വരെ ബാധിച്ചു. ഒരു ദോശയ്ക്ക് 14 രൂപാ വരെയായി ഒരു ചായയ്ക്ക് 15 രൂപാ വരെയായി ഗ്യാസിന് വില കൂടി കുടുംബ ബജറ്റ് തകർന്നു യുദ്ധം ഇനിയും നീട്ടാതെ യുദ്ധം അവസാനിപ്പിക്കണം. യുദ്ധം നീണ്ടു പോയാൽ ആണവയുദ്ധത്തിലെ ഇതവസാനിക്കൂ എന്നും സന്തോഷ് പുളിക്കൻ സൂചിപ്പിച്ചു.
പെട്രോൾ ഡീസൽ വിലവർദ്ധന്യ് മൂലം ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്നും ഓട്ടോ ചാർജ് വർദ്ധിപ്പിക്കുവാൻ സതീശൻ സർക്കാർ ശ്രമിക്കണമെന്നും സന്തോഷ് പുളിക്കൻ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.