വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടികൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി.ക്കൊണ്ടുള്ള നിർണായക യുദ്ധാധികാര പ്രമേയം യു.എസ് സെനറ്റ് പാസാക്കി.
48-നെതിരെ 50 വോട്ടുകൾക്കാണ് സെനറ്റിൽ പ്രമേയം പാസായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് സെനറ്റർമാർ പാർട്ടി നിലപാട് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു എന്നത് ശ്രദ്ധേയമായി.യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യാതൊരുവിധ സൈനിക നീക്കങ്ങളും നടത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ പ്രമേയം.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ഉടമ്പടികൾ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ നിലയങ്ങളിലെ പരിശോധനയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും രണ്ട് തട്ടിലായതാണ് സമാധാനക്കരാറിലെ ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം.
ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, സൈനിക നടപടികൾ വിലക്കിക്കൊണ്ടുള്ള സെനറ്റിന്റെ ഈ പുതിയ തീരുമാനം വരുംദിവസങ്ങളിൽ യു.എസ് വിദേശനയങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.