ചെന്നൈ: തമിഴ്‌നാട്ടിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം വർധിക്കുന്നതായി ബിജെപി മുൻ നേതവ് കെ അണ്ണാമലൈ.
തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന കുടിയേറ്റ തൊഴിലാളികളെ കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന് മതിയായ സംവിധാനങ്ങൾ നിലവിലുണ്ടോ. കുടിയേറ്റ തൊഴിലാളികളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സർക്കാർ തയാറാക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങൾ തമിഴ്നാട് സർക്കാർ ശേഖരിക്കണം. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. തൊഴിലാളികളെ നിയമിക്കുന്ന ഉടമകൾ, തൊഴിലാളികളുടെ എണ്ണം, ഏതൊക്കെ നഗരങ്ങളിൽ അവർ ജോലി ചെയ്യുന്നു, തൊഴിലാളികളുടെ വിലാസം, നിലവിലെ ജോലിസ്ഥലങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ വിശദാംശങ്ങൾ സർക്കാർ ശേഖരിക്കുകയും കണ്ടെത്തുകയും വേണമെന്ന് അണ്ണാമലൈ പറഞ്ഞു.
അറസ്റ്റുകൾ നടത്തിയതിന് പോലീസിനെ പ്രശംസിക്കുമ്പോൾ അത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് തടയുന്നതിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ ലൈംഗികാതിക്രമത്തിന്റെയും മരണത്തിന്റെയും പശ്ചാത്തലത്തിലാണ് അണ്ണാമലൈയുടെ പരാമർശം. ഈ കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള 19 വയസ്സുള്ള തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. "തിരുവള്ളൂർ ജില്ലയിലെ കുമ്മിഡിപൂണ്ടിക്ക് സമീപം മൂന്ന് വയസ്സുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. ചികിത്സ നൽകിയിട്ടും കുട്ടി മരിച്ചു. ഈ വാർത്ത ഞെട്ടലും ദുഃഖവും സൃഷ്ടിച്ചു. വടക്കേ ഇന്ത്യക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വർധനവുണ്ട്. കുടിയേറ്റക്കാർക്കെതിരെ കർശന പരിശോധനകൾ നടത്തണം" - എന്നും കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുപോലെ, കാഞ്ചീപുരം ജില്ലയിലെ അതനൂരിൽ 10 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തു. സമീപ മാസങ്ങളിൽ ഇത്തരം സംഭവങ്ങളിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐപിഎസ് മുൻ ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ പറഞ്ഞു.
"ഈ ജൂണിൽ ഒരു വൃദ്ധയുടെ സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നുള്ള ഒരു യുവാവിനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം താംബരത്തിനടുത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, തിരുവള്ളൂരിനടുത്ത് വീട്ടിൽ ഒറ്റയ്ക്ക് ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവം, ചെന്നൈയിലെ വേലച്ചേരി ബസ് സ്റ്റാൻഡിന് സമീപം 61 വയസ്സുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം, ചെന്നൈ വേളാച്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസുമുണ്ട്.
ഈ കേസിൽ 15 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് ഉത്തരേന്ത്യൻ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ മധുരവോയലിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം തുടങ്ങിയ കേസുകൾ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ എത്തുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലുടനീളം ഈ നീക്കമുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ശരിയായ രേഖ സർക്കാർ സൂക്ഷിക്കണം.
"തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകൾ ജോലിക്കായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതുപോലെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ തൊഴിലിനായി തമിഴ്‌നാട്ടിലേക്ക് വരുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തുന്ന വ്യക്തികളെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭ്യമാണോ - അവരെ നിയമിക്കുന്ന കരാറുകാരുടെയോ കമ്പനി ഉടമകളുടെയോ കൈവശമുള്ള വിവരങ്ങൾ? ഈ വിവരങ്ങൾ തമിഴ്‌നാട് സർക്കാരിന് നൽകിയിട്ടുണ്ടോ? ഇത് നിയന്ത്രിക്കേണ്ടതല്ലേ?" - എന്ന് അണ്ണാമലൈ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.