ന്യൂഡൽഹി: ആഗോള എണ്ണവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവമായി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും തമ്മിൽ ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണവിതരണം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ഡെൽസി റോഡ്രിഗസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുയുമായും കൂടിക്കാഴ്‌ച നടത്തി. കൂടാതെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായും ചർച്ച നടത്തും. ഇന്ത്യയിലെ ഊർജ, ഫാർമ, ഓട്ടോമൊബൈൽ മേഖലയിലെ വിവിധ സ്ഥാപനങ്ങളും അവർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ രുദ്രേന്ദ്ര ടണ്ടന്റെ വാക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണ രാജ്യമായി മാറിയിട്ടുണ്ട്. ആഗോള വിതരണ പ്രതിസന്ധികൾക്കിടയിൽ ഊർജസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പുതിയ സ്രോതസുകളെ സജീവമായി തേടുകയാണ്. അതിൽ വെനസ്വേലയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.