തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുകയും പനി മരണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന അതീവ ജാഗ്രതാ സാഹചര്യത്തിനിടയിൽ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ച് വകുപ്പ്.
കാസർകോട് ഉൾപ്പെടെയുള്ള ദൂരദേശങ്ങളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡി.എം.ഒമാരും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നാൽ, നിലവിലെ പനിവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് ‘അച്ചടക്ക നടപടികൾ’ സംബന്ധിച്ച് ക്ലാസ് എടുക്കാനാണ് ഈ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
ജില്ലകളിൽ പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഉന്നത മെഡിക്കൽ ഉദ്യോഗസ്ഥർ ഓഫീസ് വിട്ട് തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാസർകോട് പോലെയുള്ള വിദൂര ജില്ലകളിൽ നിന്നും മണിക്കൂറുകൾ യാത്ര ചെയ്ത് ഉദ്യോഗസ്ഥർക്ക് തലസ്ഥാനത്ത് എത്തേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.