തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അതീവ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള വലിയൊരു ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2,954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.
ക്യാമ്പസുകളിലെയും വിദ്യാലയങ്ങളിലെയും ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളും മന്ത്രി സഭയിൽ പങ്കുവെച്ചു. പെൺകുട്ടികൾ പോലും നിലവിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ബാഗുകൾ പരിശോധിക്കുമ്പോഴാണ് ഈ ഭീതിദമായ അവസ്ഥ ബോധ്യപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ പൂർണ്ണമായി ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹം സർക്കാരിനില്ല, കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കൂ. അതിനാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പോരാട്ടത്തിൽ സഹകരിക്കണം. നിലവിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും, ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് മികച്ച പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.