പാലക്കാട്: റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനുമായുള്ള സൗഹൃദം മുതലെടുത്ത് ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 46 വയസ്സുകാരി അറസ്റ്റിൽ.
വടക്കഞ്ചേരി സ്വദേശിനി പ്രിൻസിയാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. 2006-ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ വെച്ചാണ് ലക്കിടി സ്വദേശിയായ ഉദ്യോഗസ്ഥനെ പ്രതി പരിചയപ്പെടുന്നത്.
തുടക്കത്തിൽ സൗഹൃദം നടിച്ച് പണവും ഫോണും കൈക്കലാക്കിയ പ്രതി, പിന്നീട് ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇവർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവർ സമാനരീതിയിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വലയിലാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സാമൂഹിക അപമാനം ഭയന്ന് പലരും പരാതി നൽകാൻ വിമുഖത കാണിക്കുന്നതിനാൽ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.