തിരുവനന്തപുരം: തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവുമുൾപ്പെടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യറാക്കുന്ന പൂർണമായ ഡി.പി.ആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.
ആനയറയിൽ മൊബിലിറ്റി ഹബ്ബ് :
ആനയറയിൽ സർക്കാരിന്റെ കൈവശമുള്ള ഭൂമിയിൽ ആധുനിക മൊബിലിറ്റി ഹബ്ബ് മെട്രോ റെയിലിന്റെ ഭാഗമായി നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പദ്ധതിരേഖയും ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അംഗീകരിച്ച തിരുവനന്തപുരം മാസ്റ്റർപ്ലാൻ 2024-ൽ ആനയറയിലെ 106 ഏക്കർ സ്ഥലത്ത് മൊബിലിറ്റി ഹബ്ബ് വിഭാവനം ചെയ്തിട്ടുണ്ട്. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, ദേശീയപാത, പാർവതീപുത്തനാർ വഴി ജലപാതയിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം ആനയറ പദ്ധതിയിലൂടെ സാധ്യമാകും. കൂടാതെ വിമാനത്താവളത്തോടു ചേർന്നുള്ള സ്ഥലമാണെന്ന പ്രത്യേകതയും ഇവിടെ മൊബിലിറ്റി ഹബ്ബിന്റെ സാധ്യതയെ വർധിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം മെട്രോയുടെ ഭാഗമായി മൊബിലിറ്റി ഹബ്ബ് നിർമിച്ചാൽ അത് മെട്രോ സർവീസിന് അധികവരുമാനമാകും. നടത്തിപ്പുചുമതലയും മെട്രോ കമ്പനിതന്നെ വഹിക്കും. കൂടാതെ മെട്രോയുടെ നിർമാണത്തിനൊപ്പംതന്നെ മൊബിലിറ്റി ഹബ്ബിന്റെ നിർമാണവും പൂർത്തിയാക്കും. ഇതുകൂടാതെ മെട്രോയുടെ ഭാഗമായി ആറ് മൊബിലിറ്റി ഹബ്ബുകൾ നിർമിക്കും. ഇത് മെട്രോ സ്റ്റേഷനുകൾക്കൊപ്പം തന്നെയാകും. അഞ്ചിലധികം ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനമാകും ഇവിടെയുണ്ടാവുക. ടാക്‌സി, ഓട്ടോ സർവീസുകളും കഫറ്റീരിയയുമൊക്കെ ഈ മൊബിലിറ്റി ഹബ്ബുകളിൽ ഉണ്ടാകും. പാർക്കിങ് ഏരിയയും ഒരുക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.