ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന് ഡ്രോണുകൾ നൽകി; ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി അപലപിച്ചു; ടർക്കിഷ് കമ്പനിക്ക് കനത്ത അടി കൊടുത്ത് ഇന്ത്യ;ഒറ്റനാൾകൊണ്ട് നഷ്ടമായത് 4800 കോടി രൂപ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ കനത്ത അടി കൊടുത്ത ടർക്കിഷ് കമ്പനി ചെലെബീക്ക് (Celebi) ഒറ്റനാൾകൊണ്ട് നഷ്ടമായത് അന്ന് 50 കോടി ഡോളർ (നിലവിലെ മൂല്യപ്രകാരം ഏകദേശം 4800 കോടി രൂപ). കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആഘാതമായിരുന്നു അതെന്ന് കമ്പനി മേധാവി ജാനൻ ചെലെബീയോലൂ (Canan Celebioglu) ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങൾക്കു നേരെ ഇന്ത്യ വിജയകരമായി നടത്തിയ പ്രത്യാക്രണമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനെ അന്ന് തുർക്കി പരസ്യമായി അപലപിച്ചു. പാക്കിസ്ഥാന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ‌ ഇന്ത്യയിലെമ്പാടും ടർക്കിഷ് കമ്പനികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ശക്തമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ടർക്കിഷ് കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി.


ഇന്ത്യയിൽ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവന്ന ടർക്കിഷ് വ്യോമയാന ഗ്രൗണ്ട് ഹാൻഡ്‍ലിങ് കമ്പനിയായ ചെലെബീയും (Celebi) നടപടി നേരിട്ടു. ചെലെബീയുടെ സുരക്ഷാ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (BCAS) അടിയന്തരമായി പിൻവലിക്കുകയായിരുന്നു.

17 വർഷംകൊണ്ട് ഇന്ത്യയിൽ കെട്ടിപ്പടുത്ത ബിസിനസുകളാണ് ഒറ്റദിവസംകൊണ്ട് നഷ്ടമായതെന്ന് ജാനൻ ചെലെബീയോലൂ പറഞ്ഞു. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയടക്കം 9 പ്രമുഖ വിമാനത്താവളങ്ങളിൽ ചെലെബീയുടെ സേവനമുണ്ടായിരുന്നു. വർഷം ശരാശരി 58,000 വിമാനങ്ങളെയാണ് കമ്പനി ഇന്ത്യയിൽ കൈകാര്യം ചെയ്തിരുന്നത്.


ഇന്ത്യൻ സർക്കാരിന്റെ നടപടി വലിയ നോവാണ് കമ്പനിക്ക് നൽകിയതെന്ന് ജാനൻ ചെലെബീയോലൂ പറഞ്ഞു. 10,000 ജീവനക്കാരെ ഒറ്റദിവസംകൊണ്ട് അവർ മറ്റൊരു കമ്പനിയിലേക്ക് മാറ്റി. 40-50 കോടി ഡോളറുണ്ടായിരുന്ന കമ്പനിമൂല്യം ഒറ്റദിവസം കൊണ്ട് വെറും പൂജ്യമായെന്നും ജാനൻ ചെലെബീയോലൂ പറഞ്ഞു.

ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന് തുർക്കി ഡ്രോണുകൾ നൽകിയതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്. ടർക്കിഷ് സർക്കാരുമായി കമ്പനിക്ക് ഒരു ബന്ധവുമില്ലെന്ന് അന്ന് ചെലെബീ വാദിച്ചെങ്കിലും, രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾ ഇതേത്തുടർന്ന് ചെലെബീയുമായുള്ള സഹകരണം അവസാനിപ്പിച്ചു. അന്ന് ചെലെബീ കോടതിയെ സമീപിച്ചെങ്കിലും രാജ്യസുരക്ഷ പരമപ്രധാനമാണെന്നാണ് കോടതിയും വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !