തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി. പിണറായി വിജയന് താമസിക്കുന്ന വാടകവീടിനു പുറത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
പ്രധാന ഗേറ്റിനു പുറത്തുള്ള റോഡില്‍ വച്ചാണ് പൊലീസ് പ്രതികളില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. നിതിന്‍ രാജ്, മനോജ്, ജീവന്, ഷാഹിന്‍, ശ്രീജിത്ത് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. നാളെ 4 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം പൊലീസ് കസ്റ്റഡി അപേക്ഷയില്‍ കോടതിയെ അറിയിച്ചു.
പ്രതികള്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തണം, കൂട്ടുപ്രതികളെ തിരിച്ചറിയണം, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങളാണ് എസ്ഐടി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇത് അംഗീകരിച്ചാണ് കോടതി ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ഇതുവരെ 46 പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 26 പേര് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
പ്രതികളുടെ പ്രവൃത്തി ഗുരുതര കുറ്റകൃത്യമാണെന്നും സമൂഹത്തിന് എതിരായിരുന്നതാണെന്നും പ്രോസിക്യൂട്ടര്‍ കല്ലംപള്ളി മനു വാദിച്ചു. പ്രതികള്‍ ഔദ്യോഗിക കൃത്യനിര്വ്വഹണത്തിലായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ച് കൊലപ്പെടുത്താനും അവരുടെ ജോലി തടസ്സപ്പെടുത്താനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.