പ്രവചനങ്ങളെ കടത്തിവെട്ടി കഴിഞ്ഞ സാമ്പത്തിക വർഷവും ഇന്ത്യയ്ക്ക് ജിഡിപി മുന്നേറ്റം. 2022-23 അടിസ്ഥാന വർഷമാക്കിയശേഷമുള്ള ആദ്യ ജിഡിപിക്കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടത്. ഇതുപ്രകാരം കഴിഞ്ഞവർഷത്തെ (2025-26) മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. 2024-25ൽ 7.1 ശതമാനമായിരുന്നു. കേന്ദ്രവും റിസർവ് ബാങ്കും പ്രതീക്ഷിച്ച 7.6 ശതമാനമെന്ന അനുമാനത്തെ മറികടക്കാനും കഴിഞ്ഞവർഷം കഴിഞ്ഞു.
ജനുവരി-മാർച്ചിൽ വളർച്ച 7.8%; മുന്നിൽ യുദ്ധാഘാതം
കഴിഞ്ഞ 3 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണ് കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ചിൽ) ഇന്ത്യ കുറിച്ചത്. ഒക്ടോബർ-ഡിസംബറിൽ 8.2% വളർന്നുവെന്നായിരുന്നു നേരത്തേ വിലയിരുത്തിയത്. പുതിയ റിപ്പോർട്ടിൽ ഇത് 8 ശതമാനമായി കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ വളർച്ചനിരക്ക് 8.3%. കഴിഞ്ഞവർഷത്തെ ആദ്യപാദ (ഏപ്രിൽ-ജൂൺ) വളർച്ചനിരക്ക് 6.8 ശതമാനമായിരുന്നു. ∙ കഴിഞ്ഞപാദത്തിലെ വളർച്ചനിരക്ക് മുൻവർഷത്തെ (2024-25) മാർച്ചുപാദ വളർച്ചയായ 7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോഴും മെച്ചമാണ്. ∙ പശ്ചിമേഷ്യൻ യുദ്ധമൂലമുണ്ടായ പ്രതിസന്ധി കഴിഞ്ഞപാദ വളർച്ചയെ ബാധിച്ചു. ∙ തുടർപാദങ്ങളിലും ജിഡിപി വളർച്ചയെ ഇതു ബാധിക്കുമെന്ന് റിസർവ് ബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽ-നിനോ മഴയെ തട്ടിയകറ്റുന്നതും തിരിച്ചടിയാകും. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് തിരിച്ചടിയാവുക. ∙ റിസർവ് ബാങ്ക് നടപ്പുവർഷത്തെ (2026-27) ജിഡിപി വളർച്ചാ അനുമാനം 6.9ൽ നിന്ന് 6.6 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്. ∙ നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 6.6 ശതമാനമാണ്.
ജിഡിപി മൂല്യം 87.77 ലക്ഷം കോടി
കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ച്) ഇന്ത്യയുടെ ജിഡിപി മൂല്യം മുൻവർഷത്തെ സമാനപാദത്തിലെ 81.40 ലക്ഷം കോടി രൂപയിൽ നിന്ന് 87.77 ലക്ഷം കോടി രൂപയായി ഉയർന്നു; ഇതാണ് 7.8% ജിഡിപി വളർച്ച. ∙ കഴിഞ്ഞപാദത്തിലും കാർഷികം, ഖനന മേഖലകൾ തളർന്ന നേരിട്ടു. മാനുഫാക്ചറിങ്ങിലും വളർച്ചാ ഇടിവുണ്ടായി.
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (മേജർ ഇക്കണോമി) എന്ന നേട്ടം കഴിഞ്ഞപാദത്തിലും ഇന്ത്യ നിലനിർത്തി. എസ്ബിഐ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും പ്രമുഖ സാമ്പത്തിക നിരീക്ഷകരുമെല്ലാം ഇന്ത്യ 6.7 മുതൽ 7.4% വരെ കഴിഞ്ഞപാദത്തിൽ വളരുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ഇതെല്ലാം മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഇന്ത്യയുടെ പ്രധാന എതിരാളികളുടെ കഴിഞ്ഞപാദ വളർച്ചനിരക്ക് ഇങ്ങനെ: ∙ യുഎസ് : 1.6% ∙ ചൈന : 5% ∙ യുകെ : 0.6% ∙ ജർമനി : 0.3% ∙ ഫ്രാൻസ് : -0.1% ∙ ജപ്പാൻ : 2.1% ∙ ദക്ഷണ കൊറിയ : 1.7% ∙ ഇറ്റലി : 0.3% ∙ ഇന്തൊനീഷ്യ : 5.61%








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.