ചാവക്കാട്: തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.
ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയിൽ രണ്ട് ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന് തൃശ്ശൂരിലേക്ക് കാറിൽ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയിൽവീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പിൽവീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് എം.ഡി.എം.എ. കണ്ടെത്തിയത്.
ഇവിടെനിന്ന് 288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടിൽ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടിൽ ഷെബീർ (34), കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. വർക്‌ഷോപ്പിൽ ഇവരാണ് ലഹരി ഒളിപ്പിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി സുമേഷിനെ പീച്ചി പോലീസിന് കൈമാറി. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.