സിനിമയിലെ സ്ത്രീസുരക്ഷയ്ക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ താൻ പല വലിയ ചിത്രങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. തനിക്ക് ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നുവെന്നും പ്രതിസന്ധി കാലത്ത് കുടുംബവും സുഹൃത്തുക്കളുമെല്ലാം തനിക്കൊപ്പം ഉറച്ചുനിന്നുവെന്നും പാർവതി പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
നമുക്കുള്ളത് എല്ലാവർക്കും ഉണ്ടാകില്ല എന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.' -പാർവതി തിരുവോത്ത് പറഞ്ഞു. 'അത്തരം ആളുകൾക്കൊപ്പം ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജോലിയിൽ അവർ പ്രശ്‌നം കാണുന്നെങ്കിൽ തിരിച്ച് അവരെ ഞാനും വിധിക്കും. അവർ ചൂഷണം ചെയ്യുന്നവരാണ്. അധികാരങ്ങൾ ഉപയോഗിച്ച് അവർ ചിലരെ അടിച്ചമർത്തുന്നു. അതുവഴി അവർ നേട്ടമുണ്ടാക്കുന്നു. അത്തരം ആളുകളെ തുറന്നുകാട്ടുന്നത് ഞാൻ തുടരും.
അവരെകൊണ്ട് ഉത്തരം പറയിക്കും.' -പാർവതി തുടർന്നു. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, ഐ നോബഡി എന്നിവയാണ് പാർവതിയുടേതായി പുറത്തുവരാനുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ. കൂടാതെ സ്‌ട്രോം എന്ന വെബ് സീരീസിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമശർമ, സബാ ആസാദ് എന്നിവരാണ് സീരീസിലെ മറ്റ് താരങ്ങൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.