തിരുവനന്തപുരം: കെ.വി. പ്രദീപിന്റെ രാജി കൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് മുൻ മന്ത്രി പി. രാജീവ്. സർക്കാർ വക്കീലായി ചുമതലയേറ്റെടുത്തതോടെ കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള എല്ലാ ഫയലുകളും സ്വാഭാവികമായും അദ്ദേഹത്തിന്റെ കൈവശം എത്തിയിട്ടുണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാൻ വേണ്ടി അങ്ങേയറ്റം ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്ന് പി. രാജീവ് ആരോപിച്ചു. എസ്.ഐ.ടി. റിപ്പോർട്ട് ഉൾപ്പെടെയുള്ള ഗവൺമെന്റ് വക്കീലിന് മാത്രം ലഭ്യമാകുന്ന സുപ്രധാന രേഖകൾ ഈ സന്ദർഭത്തിൽ കക്ഷിയുടെ കൈകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ഈ രേഖകളെല്ലാം കൈക്കലാക്കിയ ശേഷമാണോ വക്കീൽ രാജിയിലേക്ക് എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാജി കൊണ്ട് മാത്രം തീരുന്നതല്ല ഈ വിഷയമെന്നും ഇതിൽ വളരെ ഗൗരവകരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.