പാരീസ്: സമുദ്രയാത്രയിലെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ അവരുടെ കടമകൾ ചെയ്യാനാവണം, അതിന് സമുദ്രപാതകളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരിക്കണമെന്നും മോദി ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് 52-ാം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യക്ക് ലോകത്തെ ഏഴ് പ്രധാന വികസിതരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം കിട്ടുന്നത്. പശ്ചിമേഷ്യായുദ്ധം, തീരുവ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജി-7 ലെ മിക്ക നേതാക്കളുമായും ട്രംപ് കൊമ്പുകോർത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. യു.എസ്., ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി-7 ലെ അംഗരാജ്യങ്ങൾ. നാലുവർഷത്തിലേറെയായി നടക്കുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാൻ ജി-7 നേതാക്കൾ തീരുമാനിച്ചു. ഉച്ചകോടിക്ക് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും ക്ഷണിതാവായി എത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.