കൊച്ചി: മാസപ്പടി കേസിൽ വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായി . രാവിലെ 10.30-ഓടെ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്.
സിഎംആർഎല്ലുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇഡി വീണയിൽ നിന്നും ചോദിച്ചറിയും. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, അനാരോഗ്യം ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. വീണയുടെ എക്‌സാലോജിക് എന്ന സ്ഥാപനത്തിന് നൽകിയ സേവനങ്ങളും അതിനു പകരമായി നൽകിയ തുകയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി ശേഖരിച്ചത്.
കൂടാതെ, വീണയ്ക്ക് 50 ലക്ഷം രൂപ ലോണായി നൽകിയ എംപവർ ഇന്ത്യയുടെ നടപടിയെക്കുറിച്ചും, ആ തുകയുടെ തിരിച്ചടവ് വിവരങ്ങളെക്കുറിച്ചും ജയ കർത്തയിൽ നിന്നും ഇഡി അന്വേഷണം നടത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.