ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതല്‍ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി).
ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു.വിദ്യാർത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു.
മറിച്ച് നീക്കം നടന്നാല്‍ നാഷണല്‍ സൈബർ ക്രൈം ഹെല്‍പ് ലൈൻ നമ്പറായ 1930 ല്‍ അറിയിക്കണം. നാളത്തെ പരീക്ഷക്ക് പുതിയ അഡ്‌മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. അതേസമയം, നാഷണല്‍ മെഡിക്കല്‍ കമ്മിഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികള്‍ക്ക് അവധി നല്‍കരുതെന്നും നിർദ്ദേശം നല്‍കി. ചില വിദ്യാർത്ഥികള്‍ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം.അതേസമയം, നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ 5000 കേന്ദ്രങ്ങളില്‍ ഇന്ന് മോക്ഡ്രില്‍ നടത്തും. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരം ഇന്ന് ദില്ലിയില്‍ നടക്കും.
ദില്ലി ജന്തർ മന്തറില്‍ ഉച്ചക്ക് 1 മണിക്കാണ് പ്രതിഷേധം. അമൃത്സർ, ഹൈദരാബാദ്, ബെംഗളൂരു, രാജസ്ഥാൻ എന്നിവിടങ്ങളിലെ സമരങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 'ദില്ലി ചലോ' ആഹ്വാനം ചെയ്തിരിക്കുന്നത്. അനിശ്ചിതകാല സമരമെന്നാണ് സൂചനയെങ്കിലും അതിന് പൊലീസ് അനുമതിയുണ്ടോയെന്ന് വ്യക്തമല്ല.ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദിപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതിഷേധത്തിനെത്തുന്നവരോട് പ്ലേറ്റും സ്പൂണുമായി എത്താൻ സി ജെ പി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ദില്ലിയില്‍ സമരം തുടരാനാണ് സി ജെ പി യുടെ നീക്കം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.