പട്ന: ബീഹാറിലെ പട്നയില്‍ ജ്വല്ലറിയില്‍ കവർച്ചയ്ക്കെത്തിയ രണ്ട് സ്ത്രീകളുടെ ശ്രമം കടയുടമ ധീരമായി ചെറുത്തുതോല്‍പ്പിച്ചു.
കണ്ണില്‍ പെപ്പർ സ്പ്രേ അടിച്ചിട്ടും പിന്മാറാതെ മോഷ്ടിക്കാനെത്തിയ യുവതികള്‍ക്കെതിരെ പോരാടിയ ഉടമ, കവർച്ചാ ശ്രമം പരാജയപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ. കവർച്ചക്കാർക്ക് മുന്നില്‍ മുട്ടുമടക്കാത്ത കടയുടമയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.പെപ്പർ സ്പ്രേ അടിച്ച് മോഷണ ശ്രമം
സാധാരണ ഉപഭോക്താക്കളെപ്പോലെയാണ് ജ്വല്ലറിയിലേക്ക് രണ്ട് യുവതികള്‍ കടന്നുവന്നത്. ഇരുവരും മാസ്ക് ധരിച്ച് മുഖം മറച്ചിരുന്നു. ജ്വല്ലറിയില്‍ എത്തിയതിന് പിന്നാലെ സ്വർണ്ണാഭരണങ്ങള്‍ കാണിച്ചുതരാൻ അവർ കടയുടമയോട് ആവശ്യപ്പെട്ടു. തുടർന്ന് ഉടമ ആഭരണങ്ങള്‍ പുറത്തെടുത്ത് കാണിക്കുന്നതിനിടെ, സ്ത്രീകളില്‍ ഒരാള്‍ ബാഗില്‍ നിന്നും പെപ്പർ സ്പ്രേ എടുത്ത് പെട്ടെന്ന് കടയുടമയുടെ മുഖത്തേക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിലും കണ്ണുകളില്‍ കടുത്ത പുകച്ചിലും വേദനയും ഉണ്ടായെങ്കിലും കടയുടമ പതറിയില്ല.
കവർച്ചാ സംഘത്തെ പ്രതിരോധിക്കാൻ അദ്ദേഹം ഉടൻ തന്നെ കൗണ്ടറിന് മുകളിലൂടെ ചാടുകയും പിന്നാലെ സ്ത്രീകളെ തടയാനായി ജ്വല്ലറിക്ക് പുറത്ത് കടന്ന് വാതില്‍ ചാരി നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസികള്‍ എത്തുമ്പോള്‍ യുവതികള്‍ കടയ്ക്കുള്ളില്‍ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.പെണ്‍കുട്ടികളുടെ ആക്രമണത്തെ ഒരു പുരുഷൻ നേരിട്ട രീതിയെ സൂചിപ്പിച്ചുകൊണ്ട് "പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കുറവാണോ" എന്ന അർത്ഥത്തിലാണ് വീഡിയോയ്ക്ക് പലരും സമൂഹ മാധ്യമങ്ങളില്‍ അടിക്കുറിപ്പ് നല്‍കിയത്. കടയുടമയുടെ അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ ഭയന്നുപോയ യുവതികള്‍ക്ക് ആഭരണങ്ങളൊന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല.
അഭിനന്ദനം, അറസ്റ്റ്
സംഭവത്തിന് പിന്നാലെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ സ്ത്രീകളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റേയാളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ പോലീസ് ഓടി രക്ഷപ്പെട്ടയാളെയും കസ്റ്റഡിയില്‍ എടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.