തിരുവനന്തപുരം: അമരവിളയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കാർ ഒടിച്ച ചായ്ക്കോട്ടുകോണം ഓണംകോട് ആർഎസ് ഭവനില്‍ എ എസ് അരുണ്‍ കൃഷ്ണനാ (26)ണ് മരിച്ചത്.
അഞ്ചു പേർക്ക് പരിക്കേറ്റു. ബുധൻ രാവിലെ എട്ടിനാണ് അപകടം സംഭവിച്ചത്തി രുവനന്തപുരത്തു നിന്ന് നാഗർ കോവിലിലേക്ക് പോയ അമിതവേഗത്തിലായിരുന്ന കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം എതിരെ വന്ന മാരുതി ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചത്. തുടർന്ന് തൊട്ടടുത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.ബസ് ഓടിച്ച പാപ്പനംകോട് ഡിപ്പോയിലെ കെഎസ്‌ആർടിസി താല്‍ക്കാലിക ഡ്രൈവർ മൈലച്ചല്‍ സ്വദേശി ഷിബു (48) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ പൂർണമായും തകർന്നനിലയിലാണ്മൂ
ന്നാലുംമൂട് സ്വദേശിയെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ കൊണ്ടുപോകാനായി വീട്ടില്‍ നിന്ന് കാറുമായി വരുന്ന വഴിയാണ് അപകടം. അരുണ്‍ സംഭവസ്ഥലത്ത് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് അരുണ്‍. ഡിവൈഎഫ്‌ഐ ചായ്ക്കോട്ടുകോണം യൂണിറ്റ് അംഗവുമാണ്. വിവാഹത്തിന് രണ്ടുമാസം ശേഷിക്കെയാണ് മരണം. അച്ഛൻ: അജു. അമ്മ: ശ്രീദേവി. സഹോദരി: ആതിരദേവി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.