ലണ്ടന്‍: ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി 'ഗ്രൂമിങ് ഗ്യാങി'ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് എംപിയായ രൂപര്‍ട്ട് ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.അന്വേഷണത്തില്‍ കണ്ടെത്തില വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 16-ന് പുറത്തുവിട്ട 'ഗ്യാങ് റേപ്പ് എന്‍ക്വയറി റിപ്പോര്ട്ടി'ലാണ് നിര്‍ണായക വിവരങ്ങളുള്ളത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുന്ന് സംഘങ്ങളെയാണ് 'ഗ്രൂമിങ് ഗാങ്' എന്നു വിളിക്കുക. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെളുത്ത പെണ്‍കുട്ടികളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയങ്ങളിലൊന്നായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്2005-നും 2017-നും ഇടയില്‍ കൂട്ടായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 264 ശിക്ഷാവിധികള്‍ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തില്‍, കുറ്റവാളികളില്‍ 84 ശതമാനവും ദക്ഷിണേഷ്യന്‍ വംശജരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാന് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്.
യുകെയിലെ 149 തദ്ദേശ സ്വയംഭരണ ജില്ലകളിലെങ്കിലും ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 11 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി അവര്‍ക്ക് മദ്യം, മയക്കുമരുന്ന്, സിഗരറ്റുകള്‍ എന്നിവ നല്കി ക്രൂരമായ കൂട്ടബലാത്സംഗം, പീഡനം, ബ്ലാക്ക്മെയിലിങ് എന്നിവയ്ക്ക് ഇരയാക്കുകയായിരുന്നു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.