കണ്ണൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമായില്ല.
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൊട്ടിഘോഷിച്ചാണ് കെട്ടിടം ഉദ്ഘാടനം ചെയ്തതെങ്കിലും ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും ഇല്ലാത്തതിനാല്‍ കെട്ടിടം ഭാഗികമായി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.ഫെബ്രുവരി 25 നാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം വീണ ജോർജ് ഉദ്ഘാടനം ചെയ്ത്. പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ വിവാദമായ 'കൊലപാതക ശ്രമ നാടകം' നടന്നത്.
8 കോടി രൂപ ചെലവില്‍ സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് (യുഎല്‍സിസി) കെട്ടിടം നിർമിച്ചത്. 23,700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തില്‍ പക്ഷേ അഗ്നിശമന സംവിധാനമില്ല,
കാഷ്വാലിറ്റി വിഭാഗത്തെ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റാമ്പില്ല, ലിഫ്റ്റ് അടക്കം അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഉദ്ഘാടന പരിപാടി പിആർ ആണെന്നും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ കാര്യങ്ങള്‍.ആരോഗ്യരംഗ വികസനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിർമിക്കുമ്പോഴും അവ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് വിമർശനം വീണ്ടും ശക്തമാവുകയാണ്.
അടിയന്തരമായി കെട്ടിടം പൂർണതോതില്‍ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളും രോഗികളും ശക്തമാക്കിയിരിക്കുകയാണ്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.