ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ സങ്കീർണ്ണമാകുന്നു.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.ഈ സാഹചര്യത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് തവണ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും, ഭൂരിപക്ഷം ഉറപ്പാക്കാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാനാവില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ്.
45 മിനിറ്റോളം നീണ്ട രണ്ടാം കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ, നിയമസഭയിൽ ആവശ്യമായ പിന്തുണ തെളിയിക്കാൻ ടിവികെയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് ലോക്‌ഭവൻ ഔദ്യോഗികമായി പ്രസ്‌താവനയിറക്കി. ഇതോടെ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ 113 അംഗങ്ങളുടെ ബലം കൈവരിച്ച വിജയ്‌ക്ക്, ഭരണം ഉറപ്പിക്കാൻ ഇനിയും അഞ്ച് എംഎൽഎമാരുടെ പിന്തുണ കൂടി അനിവാര്യമായിരിക്കുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.