തിരുവനന്തപുരം::ആരും വിളിച്ചുകൂട്ടിയതായിരുന്നില്ല, ഓരോരുത്തര് വന്നുചേര്‍ന്ന് അത് ഒരു മഹാപ്രവാഹമായപ്പോഴാണ് 2006ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ വിഎസ് അച്യുതാനന്ദനെ സിപിഎമ്മിന് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കേണ്ടി വന്നത്.
ജനവികാരത്തിന് മുന്നില്‍ പാര്‍ട്ടി ചട്ടക്കൂടുകള്‍ ഭേദിക്കപ്പെട്ടു. പിന്തുണ തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം വിഎസിനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കി. പിന്നീട് കണ്ടത് ചരിത്രം. അതിന് സമാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്നലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍.ഒന്ന് വിഎസിനെ മത്സരിപ്പിക്കണമെന്നായിരുന്നെങ്കില് മറ്റൊന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ്. 2001ല്‍ വിഎസ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്ത സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സാധാരണക്കാര്‍ വിശ്വസിച്ചു.
എന്നാല്‍ വിഎസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യം രൂപപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ കേരളം എമ്പാടും കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങുകയായിരുന്നു. ഒടുവില്‍ ജനവും പാര്‍ട്ടിയും ജയിച്ചു. 82ാം വയസ്സില്‍ വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ആ വന്ദ്യവയോധികന്റെ ചുറുചുറുക്ക് ജനം ഹൃദയത്തിലേറ്റി.
2021ല്‍ ചരിത്ര വിജയം നേടിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. 99 സീറ്റുകളാണ് എല്‍ഡിഫ് നേടിയത്. യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 21 സീറ്റുകള്‍. രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.