ഭോപ്പാൽ: ട്വിഷ ശർമ കേസിൽ നിർണായക അറസ്റ്റുമായി സിബിഐ.
ട്വിഷയുടെ ഭർതൃമാതാവും റിട്ട. ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെ ഗിരിബാല സിങ്ങിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അവരെ ദീർഘനേരം ചോദ്യംചെയ്യുകയും വൈകുന്നേരം 5.10-ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.മേയ് 12-ാം തീയതിയാണ് മുൻ മോഡൽ കൂടിയായ ട്വിഷ (33) യെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവാഹംകഴിഞ്ഞ് കേവലം അഞ്ചുമാസത്തിനിപ്പുറമായിരുന്നു മരണം. ഭർതൃവീട്ടിൽനിന്ന് സ്ത്രീധനപീഡനവും ക്രൂരതകളും മാനസിക പീഡനവും ട്വിഷയ്ക്ക് ഏൽക്കേണ്ടിവന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ട്വിഷയുടെ മരണം ദേശീയതലത്തിൽതന്നെ വലിയ വാർത്തയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ട്വിഷയുടെ കേസ് സിബിഐ സംസ്ഥാന പോലീസിൽനിന്ന് ഏറ്റെടുത്തത്.
നേരത്തെ ഗിരിബാലയ്ക്ക് ഭോപ്പാലിലെ അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സിബിഐയുടെ നീക്കം. ഹൈ സെൻസിറ്റിവിറ്റി 3 ഡി ക്യാമറ ഉപയോഗിച്ച് വിശദമായ ഫോറൻസിക് പരിശോധനയും ഇന്ന് ഗിരിബാലയുടെ വസതിയിൽ സിബിഐ നടത്തിയിരുന്നു. വീട്ടുപരിസരം ഉൾപ്പെടെയുള്ളിടത്തെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിങ്ങിൽനിന്നും ഭർതൃമാതാവ് ഗിരിബാലയിൽനിന്നും ട്വിഷയ്ക്ക് പീഡനം നേരിടേണ്ടിവന്നിരുന്നെന്ന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. ട്വിഷയുടെ മരണത്തിന് പിന്നാലെ സമർഥ് ഒളിവിൽ പോയിരുന്നു. തുടർന്ന് പത്തുദിവസത്തിന് ശേഷം മേയ് 23-ന് കോടതി മുൻപാകെ കീഴടങ്ങുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.