കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പിണറായി വിജയനും സർക്കാരിനുമെതിരെയുള്ള മുന്നണിക്കുള്ളിലെ വിമർശനം തുടരുന്നു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജാവെന്ന് ഭാവിച്ചുവെന്നാണ് സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലുയർന്ന വിമർശനം.പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് പിണറായി എന്ന തരത്തിലായിരുന്നു യോഗത്തിലെ ചർച്ചകളും വിമർശനങ്ങളും.പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റായ സന്ദേശമാണെന്നും ചില അംഗങ്ങൾ പറഞ്ഞു. ജനങ്ങൾ തള്ളിയ ഒരാളല്ല പ്രതിപക്ഷത്തെ നയിക്കാൻ വേണ്ടി വരേണ്ടത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി പിണറായിയിൽ പലപ്പോഴും തെളിഞ്ഞു കണ്ടു. ലാളിത്യത്തിന്റെ അഭാവങ്ങൾ ഉണ്ടായി. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും ഇതല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് പ്രസക്തി ഇല്ലാതെയായി മാറി.
തിരുത്തൽ ശക്തി എന്ന് പറയുന്ന സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. എൽഡിഎഫ് എന്ന് പറഞ്ഞാൽ പിണറായി മാത്രം എന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നു എന്ന വിമർശനങ്ങളും ഉയർന്നു. മൂവാറ്റുപുഴയിൽ സിപിഐക്കുണ്ടായ കനത്ത തോൽവിയിലും നേതാക്കൾക്ക് വിമർശനമുണ്ടായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.