ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മ ‘കോക്റോച്ച് ജനതാ പാർട്ടി’യുമായി (സിജെപി) ബന്ധപ്പെട്ട ആരോപണങ്ങളും വ്യാജ അഭിഭാഷകരും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.കെ. ഗോസ്വാമിയോട് ‘‘ഇത് ഇത്ര വൈകാരികമായി എടുക്കേണ്ട’’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തിനുശേഷവും വളച്ചൊടിച്ചതും ദുരുദ്ദേശപരവുമായ പ്രചാരണം തുടരുകയാണെന്ന് ഗോസ്വാമി വാദിച്ചു.കോടതിമുറിയിലെ സംഭാഷണങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നു മറ്റൊരു അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി, ‘‘അത്ര ഗൗരവമായ അടിയന്ത സാഹചര്യമില്ല. ഞങ്ങൾ പരിശോധിക്കാം’’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
എന്താണ് കോക്ക്‌റോച്ച് ജനതാ പാർട്ടി?
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ഒരു ആക്ഷേപഹാസ്യപരമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി (CJP) . 2026 മെയ് 16-ന് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് (Abhijeet Dipke) ഈ പ്രസ്ഥാനം സ്ഥാപിച്ചത്.
2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" (cockroaches) ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമർശത്തിനുള്ള മറുപടിയായാണ് അഭിജീത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയവുമായി രംഗത്തെത്തിയത്. "അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" (Voice of the Lazy & Unemployed) എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.