കൊച്ചി: മേയ് ദിനമുൾപ്പെടെ രണ്ട് അവധികൾ അടുപ്പിച്ച് വന്നതിനാൽ സംസ്ഥാനത്ത് വീണ്ടും പമ്പുകളിൽ ഇന്ധന സ്റ്റോക്ക് കുറഞ്ഞു. മേയ് ദിനത്തിൽ ടെർമിനലുകളിൽ നിന്ന് ലോഡിങ് നടന്നിരുന്നില്ല.
സാധാരണ പൊതുഅവധി വരുമ്പോൾ തൊട്ടടുത്ത ഞായറാഴ്ചകളിൽ ടെർമിനലുകൾ പ്രവർത്തിക്കാറുണ്ട്. എന്നാൽ മൂന്നാം തീയതിയും അവധിയായതിനാൽ ലോഡിങ് നടന്നില്ല. ഇതോടെ തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ 25% പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു.
മേയ് ഒന്നിനു തന്നെ പമ്പുകളിൽ നിന്നുള്ള ഇൻഡന്റുകളിൽ പലതും പെൻഡിങ് ആയതിനാൽ ശനിയാഴ്ച ക്ഷാമമുള്ള പമ്പുകൾക്ക് ഇന്ധനം നൽകാനാണ് കമ്പനികൾ മുൻഗണന നൽകിയത്.തിങ്കളാഴ്ചയും സ്റ്റോക്കിനായി ഡീലർമാർ പലരും ടാങ്കറുകൾ അയച്ച് കാത്തുനിൽക്കുകയാണ്.
ഇന്ത്യൻ ഓയിലിനും മറ്റും ഇരുമ്പനത്ത് നിന്നാണ് പാലക്കാട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള ലോഡ് പോകുന്നത്. പെട്രോൾ പമ്പുകളിലെ സ്റ്റോക്കിന്റെ അവസ്ഥ സെയിൽസ് ഓഫിസർമാർ നിരീക്ഷിച്ചശേഷമാണ് വിതരണം. 5000 രൂപയിലേറെ തുകയ്ക്ക് പെട്രോളും മറ്റും ഒരു ഫില്ലിങ്ങിൽ നൽകുന്നതിന് ഇപ്പോൾതന്നെ നിയന്ത്രണമുണ്ട്.
വലിയ ജാറുകളിൽ പെട്രോൾ ബൾക്കായി വാങ്ങുന്നത് തടയാനാണ് നിയന്ത്രണം. എന്നാൽ ഡീസലിന് വിൽപന നിയന്ത്രണമില്ല. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനാൽ ഇന്ധനവില കൂടുമെന്ന ആശങ്കയും പരക്കെയുണ്ട്. ഇതുമൂലം കൂടുതൽ ഇന്ധനം നിറയ്ക്കാനുള്ള പ്രവണത ഉപയോക്താക്കൾക്കുമുണ്ട്. ഇന്നും നാളെയുമായി വിലവർധന വരുമെന്ന കണക്കുകൂട്ടലിലാണ് ഡീലർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.