ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള സുപ്രധാനമായ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാവുകയാണ്.
പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ഈ രണ്ടു ദിവസത്തെ യോഗത്തിൽ കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി അവലോകനം ചെയ്യും.
കേരളത്തിൽ തുടർഭരണത്തിന് ശേഷം ഇടതുപക്ഷത്തിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി ഗൗരവകരമായി ചർച്ച ചെയ്യുമ്പോൾ തന്നെ, ബംഗാളിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റവും സീറ്റ് നേട്ടവും യോഗം വിലയിരുത്തും.
തിരഞ്ഞെടുപ്പ് അവലോകനത്തിന് പുറമെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ നിലപാടുകൾ മൂലം ഇന്ത്യ സഖ്യത്തിൽ രൂപപ്പെടുന്ന അസ്വാരസ്യങ്ങൾ, സിപിഐഎം സംഘടിപ്പിച്ച ജൻ അക്രോഷ് റാലി, നോയിഡയിലെ തൊഴിലാളി സമരം തുടങ്ങിയ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്യും.
വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കും പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾക്കും രൂപം നൽകുന്നതിൽ ഈ പോളിറ്റ് ബ്യൂറോ യോഗം നിർണ്ണായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.