ചാലക്കുടി: ദേശീയപാത 544ൽ പുഴയ്ക്കു കുറുകെയുള്ള പഴയപാലം (തൃശൂർ ദിശയിലേക്കുള്ളത്) അടച്ചതിനെ തുടർന്നു കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര ഇരുദിശകളിലും കിലോമീറ്ററുകൾ നീണ്ടു. ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ (എറണാകുളം ദിശയിലേക്കുള്ളത്) ഒറ്റവരിയായാണു വിടുന്നത്.
എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പാലം കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നതോടെ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്ന് വാഹനങ്ങളുടെ നിര നീണ്ടു. തൃശൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ചാലക്കുടിയിലെ മേൽപാലവും കടന്നു നീണ്ടു.
ഇന്നലെ രാവിലെ 10നാണു പാലം അടയ്ക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും പാലം അടയ്ക്കാൻ ഒരു മണിക്കൂർ വൈകി. ഇന്നലെ 4 ബെയറിങ്ങുകളാണു മാറ്റിയതെന്നു ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികൾ അറിയിച്ചു.
ഇന്നലത്തെ ജോലികൾ തീർന്ന ശേഷം ആറു മണിയോടെ അടച്ച പാലം തുറന്നു വാഹനങ്ങൾ കടത്തി വിട്ടതോടെ ഗതാഗതക്കുരുക്കിന് അയവായി.
ബെയറിങ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ 20 ദിവസം വേണ്ടി വരുമെന്നാണു കരുതുന്നത്. അതു വരെ പാലം അടച്ചിടും. നേരത്തെ പാലത്തിന്റെ ബലപരിശോധനയും പ്രാഥമിക അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.