പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ മുന്നോട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ചെലവ് ചുരുക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കമ്പനിയുടെ ബോർഡ് യോഗം ചർച്ച ചെയ്തു.
കൂടാതെ, നോൺ-ടെക്നിക്കൽ വിഭാഗത്തിലുള്ള ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കാനും നിർദ്ദേശമുണ്ട്.നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തിക്കൊണ്ട് സാമ്പത്തിക ബാധ്യത കുറയ്ക്കാനും നീക്കമുണ്ട്. വൈസ് പ്രസിഡന്റ് റാങ്ക് മുതലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ബോണസ് ഇനത്തിൽ നൽകുന്ന തുക പരിമിതപ്പെടുത്താനുമാണ് ധാരണയായിരിക്കുന്നത്. നടപടികൾ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.