തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് തിരക്കിട്ട ചർച്ചകളുടെ ദിനം. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. വൈകുന്നേരത്തോടെ ചർച്ചകൾ ചൂടുപിടിച്ചു. രാത്രിയോടെ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്തത വന്നേക്കും.
കെപിസിസി ആസ്ഥാനത്തെത്തുന്ന നേതാക്കൾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സണ്ണി ജോസഫ്, ദീപാ ദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് ഉടൻ രൂപം നൽകുമെന്നാണ് വിവരം. രാത്രിയോടെ മന്ത്രിമാരുടെ പട്ടിക പൂർണമായേക്കും. വകുപ്പുകളും രാത്രിയോടെ അറിയാൻ കഴിഞ്ഞേക്കും. കോൺഗ്രസിന്റെ മാന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായതായാണ് റിപ്പോർട്ട്.
മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിംലീഗിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിൽ ഒരുവിഭാഗം എതിർപ്പറിയിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പാണ്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും കെപിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ കാണാനാണ് വന്നതെന്നും വയനാടിന് മന്ത്രി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ആരാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ആർഎസ്പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും കെപിസിസി ആസ്ഥാനത്ത് തുടരുന്നുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.