സ്വർണവില ഇന്നു കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴ്ന്നിറങ്ങി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,620 രൂപയും പവന് 320 രൂപ താഴ്ന്ന് 1,16,960 രൂപയുമായി.
രാജ്യാന്തരവില ഔൺസിന് 14 ഡോളർ നഷ്ടവുമായി 4526 ഡോളറിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെ 6 പൈസ നഷ്ടവുമായി 96.26ൽ എത്തി. രൂപ തളർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില കൂടുതൽ താഴുമായിരുന്നു.
യുഎസും ഇറാനും തമ്മിൽ വീണ്ടും തർക്കം തുടങ്ങിയതാണ് സ്വർണവിലയെ താഴ്ത്തിയത്. ഇറാന്റെ കൈയിലുള്ള യുറേനിയം ശേഖരം യുഎസിന് കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. യുറേനിയം ഇറാനിൽ തന്നെ വയ്ക്കുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയിയും പറഞ്ഞു. തർക്കം വീണ്ടും മുറുകിയതോടെ എണ്ണവില കയറ്റം തുടങ്ങി. ഇതാണ് സ്വർണത്തെ താഴേക്ക് നയിച്ചത്. ക്രൂഡ് ഓയിൽ വില 1-1.28% നേട്ടത്തിലാണ് ഇപ്പോഴുള്ളത്. ഡോളർ ശക്തിയാർജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി.
സമാധാനം വിജയിച്ചാൽ... യുഎസും ഇറാനും തമ്മിൽ സമാന്തരമായി മധ്യസ്ഥർ മുഖേന സമാധാന ചർച്ചകളും നടത്തുന്നുണ്ട്. ചർച്ച ഫലപ്രദമായാൽ എണ്ണവില താഴും. ഇത് സ്വർണവിലയുടെ കുതിപ്പിന് വഴിവയ്ക്കും.
കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറച്ച് 12,075 രൂപയാക്കി. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 285 രൂപയിൽ തുടരുന്നു.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 35 രൂപ കുറച്ച് 12,010 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 285 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.