കണ്ണൂർ: പാർട്ടി തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ തളളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. പാർട്ടി വലിയ പദവികളാണ് നൽകിയതെന്നും ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന താൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത് വലിയൊരു അംഗീകാരമാണെന്നും അവർ വ്യക്തമാക്കി.
എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ ആവശ്യമാണെങ്കിൽ അത് പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നതിനെ ശൈലജ പിന്തുണച്ചു. പാർട്ടിയുടെ പിബി മെമ്പർ എന്ന നിലയിൽ അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിൽ യാതൊരു അസാംഗത്യവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രായപരിധിയിൽ അദ്ദേഹത്തിന് ഇളവ് നൽകിയത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നതിനാലാണെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തുടരണോ വേണ്ടയോ എന്നത് പിബി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
തുടർച്ചയായി രണ്ട് ടേം കഴിഞ്ഞവർ മാറണം എന്ന പാർട്ടി പോളിസി അനുസരിച്ച് താൻ മാറി നിൽക്കേണ്ടതായിരുന്നു. എന്നാൽ പാർട്ടി എടുത്ത പ്രത്യേക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പേരാവൂരിൽ മത്സരിച്ചത്. യുഡിഎഫിന്റെ ശക്തമായ കോട്ടയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു പരീക്ഷണമെന്ന നിലയിലാണ് അവിടെ മത്സരിച്ചതെന്നും, അതൊരു ഒതുക്കലല്ല മറിച്ച് പാർട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും അവർ വിശദീകരിക്കുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.