ആലപ്പുഴ: ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നു കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ എൻഡിഎ സ്ഥാനാർഥികൾ. 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടു കുറഞ്ഞു.
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോഴും ഭൂരിഭാഗം മണ്ഡലങ്ങളിലും എൻഡിഎയ്ക്കു വോട്ടു കുറയുകയാണു ചെയ്തത്. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. ശക്തമായ മത്സരം നടന്ന ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ആറായിരത്തിലേറെ വോട്ടാണ് കുറഞ്ഞത്. മാവേലിക്കരയിൽ 7000 വോട്ടും ചെങ്ങന്നൂരിൽ 3500 വോട്ടും കുറഞ്ഞു.
ഇതിൽ ചെങ്ങന്നൂരിൽ ഇരു തിരഞ്ഞെടുപ്പുകളിലും ഒരേ സ്ഥാനാർഥിയായിരുന്നു. അതേസമയം ഹരിപ്പാട് മണ്ഡലത്തിൽ 12,000 വോട്ട് എൻഡിഎയ്ക്കു കൂടുതൽ നേടാനായി. കായംകുളത്ത് 5500 വോട്ടും അരൂർ, ചേർത്തല എന്നിവിടങ്ങളിൽ 3000 വോട്ടും കുട്ടനാട്ടിൽ 2000 വോട്ടും കൂടുതൽ നേടാനായി.
ജില്ലയിൽ 9 മണ്ഡലങ്ങളിലുമായി ഏകദേശം 3500 വോട്ടാണ് എൻഡിഎയ്ക്ക് കൂടിയത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7 മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വോട്ട് കൂടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണു വോട്ട് കൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.