തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, സംസ്ഥാനത്ത് നിലവിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അതിശക്തമായ ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ.
ഇത്തവണത്തെ ജനവിധി എൽഡിഎഫിന് എതിരാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെ സാഹചര്യം അനുസരിച്ച് യുഡിഎഫിന് 90 മുതൽ 110 സീറ്റുകൾ വരെ ലഭിക്കേണ്ടതായിരുന്നു. എന്നാൽ യുഡിഎഫിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായ ചില പാളിച്ചകൾ കാരണം നിലവിൽ അത് 80 മുതൽ 90 വരെ സീറ്റുകളായി ചുരുങ്ങാൻ സാധ്യതയുണ്ട്. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെടും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ പോലെ ബിജെപി ശക്തമായ ഇടങ്ങളിൽ, കോൺഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് കരുതുന്നവർ ബിജെപിയെ പിന്തുണയ്ക്കുന്ന പ്രവണതയുണ്ടെന്നും ജയശങ്കർ നിരീക്ഷിക്കുന്നു. പത്തു വർഷം പൂർത്തിയാക്കുന്ന ഒരു സർക്കാരിനെതിരെ ഉണ്ടാകുന്ന സ്വാഭാവികമായ വിപ്രതിപത്തി ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.