കോട്ടയം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം.
52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. ചാണ്ടി ഉമ്മൻ 84031 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎം രാധാകൃഷ്ണൻ 31124 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളും നേടി.ഈ തെരഞ്ഞെടുപ്പില്‍ കണ്ടത് ചാണ്ടി ഉമ്മന്റെ പുതിയൊരു മുഖമായിരുന്നു, ലാളിത്യത്തിലൂടെയും, വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടി അമ്പരപ്പിച്ചു യുവനേതാവ്. ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചതു പോലെ മകൻ ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ചേർത്തുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കം മുതല്‍ തന്നെ മികച്ച ലീഡ്. ഒടുവില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മിന്നുന്ന ജയം.
അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് എത്തിച്ച ചരിത്രമുള്ള മണ്ഡലമാണ് പുതുപ്പള്ളി. ജനങ്ങളിലേയ്ക്ക് ഇറങ്ങി, വികസനത്തുടര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന വികാര പ്രകടനമാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരില്‍ നിന്ന് ഉണ്ടാകാറുള്ളത്.നേതാക്കള്‍ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണുകയും ചെയ്യണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം. ഉമ്മൻ ചാണ്ടി എന്ന നേതാവ് 53 വര്‍ഷത്തോളം പുതുപ്പള്ളി മണ്ഡലത്തില്‍ വെച്ചുപുലര്‍ത്തിയ പ്രവര്‍ത്തന രീതിയാണിത്.
കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ ഒരു മണ്ഡലത്തില്‍ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006-ല്‍ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി.
ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016-ല്‍ എല്‍ഡിഎഫിന്റെ ജെയ്‌ക്ക് സി തോമസ് കളത്തിലിറങ്ങിയപ്പോഴും 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഉമ്മൻ ചാണ്ടി വിജയിച്ചു. എന്നാല്‍ ജെയ്‌ക്കിനോട് 2021-ലെ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ചത് 9044 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നുഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് 2023-ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ 37,000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ മകന്‍ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ നിന്ന് വിജയിക്കുന്നത് കേരളം കണ്ടു. ഉമ്മന്‍ ചാണ്ടിക്ക് പിൻഗാമിയായി വന്ന ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ വ്യക്തമായ പ്രാതിനിധ്യം ഇപ്പോഴുണ്ട് എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പായി 2026-ലേത്.
പോസ്റ്റർ ഉപയോഗിക്കാതെയും, സൈക്കിള്‍ ചവിട്ടിയെത്തി വോട്ട് അഭ്യർഥിക്കുന്ന എംഎല്‍എ സ്ഥാനാർഥി വലിയ തോതില്‍ മണ്ഡലത്തില്‍ ചർച്ചക്ക് വഴിവെച്ചിരുന്നു. ഇതിന്‍റെ മികച്ച ഗുണം ഇത്തവണ ഫലം വന്നപ്പോള്‍ ചാണ്ടി ഉമ്മനുണ്ടായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.