ഡബ്ലിന്‍: ഒരിടക്കാലത്തിനു ശേഷം അയര്‍ലന്റില്‍ വീണ്ടും വംശീയാക്രമണം.
നിരവധി മലയാളികൾ തിങ്ങി പാർക്കുന്ന കൗണ്ടി കാവനില്‍ മലയാളി നഴ്സിനു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടെ പാല് വാങ്ങാന്‍ പുറത്തിറങ്ങിയ മലയാളി, അതിരാവിലെ 2.00 മണിയോടെ ഹോട്ട് ഡ്രിങ്ക്ങ്സ് കഴിക്കുന്നതിന് ഇടയില്‍ ആയിരുന്നു, സംഭവം. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ ഒരു പറ്റം കൗമാരക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
'ഗോബാക്ക് ഇന്ത്യ' എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത സംഘം യുവാവിനെ വയറിന് കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം രക്തം വാര്‍ന്ന നിലയില്‍ റോഡിലിറങ്ങിയ യുവാവ് ഒരു വാഹനം തടഞ്ഞുനിര്‍ത്തി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കാവന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിനില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള, കാവനില്‍ നടന്ന ഈ സംഭവം പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അയര്‍ലന്റില്‍ വിദേശി വിരുദ്ധ വികാരം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍, ലഹരിക്ക് അടിമകളായ കൗമാരക്കാര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് പതിവായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക തലത്തില്‍ നിര്‍ദ്ദേശമുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.