പശ്ചിമ ബംഗാളിലെ ജൽപൈഗുരി റോഡ് സ്റ്റേഷനിൽ വെച്ച് 14 ബംഗ്ലാദേശി പൗരന്മാരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടി. ഡൽഹിയിലേക്ക് പോകുന്ന നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകളും മലേഷ്യൻ കറൻസിയും കണ്ടെടുത്തു.
ജോലി ആവശ്യത്തിനായി കശ്മീരിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴി.
അതേസമയം, രാജ്യതലസ്ഥാനത്തും അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ തുടരുകയാണ്. ഡൽഹി പോലീസിന്റെ ഫോറിനർ സെൽ നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാജ മെഡിക്കൽ വിസകൾ ഉപയോഗിച്ച് താമസിച്ചിരുന്ന പത്ത് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ വിസയുമായി ഇന്ത്യയിൽ തുടരുന്ന ഇവരെ നാടുകടത്താനുള്ള നടപടികൾ വിദേശി റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ആരംഭിച്ചു കഴിഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ റെയിൽവേ സ്റ്റേഷനുകളിലും വിദേശികൾ താമസിക്കുന്ന ഇടങ്ങളിലും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.