കൊച്ചി: രാജ്യാന്തര ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരെ കുറയ്ക്കലാണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ കുറച്ചിട്ടുണ്ട്. ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്.
കമ്പനിയുടെ ഫോക്കസ് ഇപ്പോൾ എഐയിലാണ്. വരുമാനത്തിൽ നിന്ന് 1000 കോടി ഡോളർ വരെ (90,000 കോടി രൂപ) എഐ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനും എൻവിഡിയയുടെ ഏറ്റവും മുന്തിയ സെമികണ്ടക്ടർ ചിപ്പുകൾ വാങ്ങാനും മാറ്റി വയ്ക്കുകയാണ്. എഐ വരുമ്പോൾ നിലവിലെ നിരവധി തസ്തികകൾ ആവശ്യമില്ലാതാകും എന്ന കണക്കുകൂട്ടലും പിരിച്ചുവിടലിനു പിന്നിലുണ്ട്. ഓറക്കിൾ ഇതുവരെ ഔദ്യോഗികമായി ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.