കണ്ണാടിപറമ്പ്: കിണറ്റിൽ ജോലിക്കായി ഇറങ്ങവെ വിഞ്ചിന്റെ ഇരുമ്പ് റോപ്പ് പൊട്ടി കിണറ്റിൽ വീണു രണ്ട് തൊഴിലാളികൾ മരിച്ചത് നാടിനെയാകെ ദുഖത്തിലാഴ്ത്തി. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം. തിരഞ്ഞെടുപ്പ് തിരക്കിനിടെയാണ് മുണ്ടേരിക്കടവിനു സമീപം നടന്ന നാടിനെ നടുക്കിയ ദുരന്തവിവരം നാട്ടുകാർ അറിയുന്നത്.
നാട്ടുകാർ ഓടിയെത്തുമ്പോൾ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ ഗുരുതരമായി പരുക്കേറ്റു കിടക്കുന്നതും ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വാവിട്ടു നിലവിളിക്കുന്നതുമായ ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മിന്നൽവേഗത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.കെ.അഫ്സലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ഒപ്പമുണ്ടായിരുന്ന അബ്ദുൽഖാദർ, കുഞ്ഞിമൊയ്തീൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അത്താഴക്കുന്ന് മന്ദമ്പേത്ത് ഹൗസിൽ പരേതനായ സി.ബാലന്റെയും ശൈലജയുടെയും മകനാണ് രാജേഷ്. ഭാര്യ സജിത. സഹോദരങ്ങൾ: രഞ്ജിത്, രാജീവൻ, നജ്മ. ചേലേരിമുക്കിലെ ആയിഷയുടെയും പരേതനായ ഇബ്രാഹിമിന്റെയും മകനാണ് അബ്ദുൽഗഫൂർ. ഭാര്യ സൽമത്ത്. മക്കൾ: സന, സഫ, മുഹമ്മദ്. സഹോദരൻ റഷീദ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.