വാഷിങ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.
എപ്സ്റ്റീൻ വഴിയല്ല ഡോണൾഡ് ട്രംപിനെ പരിചയപ്പെട്ടത്. 1998ൽ ഒരു പാർട്ടിയിൽ വെച്ചാണ് ട്രംപിനെ ആദ്യമായി കാണുന്നത്. എപ്സ്റ്റീനെ ആദ്യമായി കാണുന്നത് 2000ൽ ട്രംപിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണെന്നും അന്ന് അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മെലാനിയ പറഞ്ഞു.
എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലോ ദ്വീപിലോ പോയിട്ടില്ല. ഒരു തരത്തിലുള്ള അന്വേഷണത്തിലും താൻ സാക്ഷിയല്ലെന്നും മെലാനിയ വ്യക്തമാക്കി. എപ്സ്റ്റീന്റെ പീഡനത്തിനിരയായവർക്ക് യുഎസ് കോൺഗ്രസിന് മുന്നിൽ സത്യപ്രസ്താവന നടത്താൻ ഹിയറിങ് ഒരുക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടു. ഓരോ സ്ത്രീക്കും തന്റെ ജീവിതകഥ പൊതുസമൂഹത്തോട് പറയാൻ അവസരം ലഭിക്കണം. ആ മൊഴികൾ കോൺഗ്രസ് രേഖകളിൽ സ്ഥിരമായി ഉൾപ്പെടുത്തണമെന്നും അവർ പറഞ്ഞു. തനിക്കെതിരെയുള്ള വ്യാജ ചിത്രങ്ങളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അവ വിശ്വസിക്കരുതെന്നും മെലാനിയ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.