വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ മേഖലയിൽ വിന്യസിച്ച് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.
ടോർപ്പിഡോയുടെ ആകൃതിയിലുള്ള ഈ ഡ്രോണുകൾ വെള്ളത്തിലൂടെ നീങ്ങുകയും കടൽത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന സീ മൈനുകളെ ഹൈടെക് സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എംഎച്ച് 60എസ് പോലുള്ള ഹെലികോപ്ടറുകളുടെ സഹായവും സീ മൈനുകൾ നീക്കംചെയ്യാൻ അമേരിക്ക പ്രയോജനപ്പെടുത്തുന്നുണ്ട്. എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം (എഎൽഎംഡിഎസ്) സംവിധാനമാണ് ഒഴുകിനടക്കുന്നതോ ജലോപരിതലത്തിന് തൊട്ടുതാഴെയുള്ളതോ ആയ സ്ഫോടകവസ്തുക്കളെ കണ്ടെത്താൻ സഹായിക്കുക. ഹെലികോപ്ടറോ ഡ്രോണോ സീമൈൻ കണ്ടെത്തുന്നപക്ഷം, എയർ ബോൺ മൈൻ ന്യൂട്രലൈസേഷൻ സിസ്റ്റം (എഎംഎൻഎസ്) ഉപയോഗിച്ച് അതിനെ നശിപ്പിക്കുകയാണ് ചെയ്യുക. എഎംഎൻഎസ് ചെറിയൊരു റോബോട്ടിക് യന്ത്രത്തെ സീ മൈനിന്റെ അടുത്തേക്ക് അയക്കുകയും അതിന്റെ പരിസരത്തെത്തിയ ശേഷം ഇത് പൊട്ടിത്തെറിക്കുകയും ചെയ്യും. യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നിവ സീ മൈനുകൾ നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക മാത്രമല്ല, അതിന് ആവശ്യമായ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഇവയിലെ ഏജീസ് കോമ്പാറ്റ് സിസ്റ്റവും ഇന്റർസെപ്റ്റർ മിസൈലുകളും ഇറാനിൽനിന്നെത്തിയേക്കാവുന്ന കര-വ്യോമഭീഷണികളെ തിരിച്ചറിയാനും ഇല്ലാതാക്കാൻ സഹായിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.