തിരുവനന്തപുരം: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് മേധാവിയോട് സംസാരിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്ന് വി. ശിവൻകുട്ടി തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'കോളേജിൽനിന്ന് ഒരാൾപോലും നിതിൻ രാജ് മരണപ്പെട്ടപ്പോൾ വീട്ടിൽ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. അത് കൂടുതൽ സംശയത്തിനിടയാക്കുന്നു. സാധാരണഗതിയിൽ ഇതുപോലൊരു സംഭവമുണ്ടായാൽ കോളേജിലെ മുഴുവൻ വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്താൻ വീട്ടിൽ വരുന്നതാണ്. എന്നാൽ, ഒരു വിദ്യാർഥിപോലും വന്നില്ല. പോകാൻ പാടില്ല എന്ന് മാനേജ്മെന്റ് കർശന നിർദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണൽ കോളേജിൽ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണൽ മാർക്ക്. അത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നിലയാണ്', വി. ശിവൻകുട്ടി പറഞ്ഞു.നിതിൻ രാജിന്റെ മരണം; പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്ന് വി. ശിവൻകുട്ടി; കോളേജിൽനിന്ന് ഒരാൾപോലും നിതിൻ രാജ് മരണപ്പെട്ടപ്പോൾ വീട്ടിൽ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയം
0
ഞായറാഴ്ച, ഏപ്രിൽ 12, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.