പശ്ചിമേഷ്യൻ സംഘർഷം പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും സാധാരണക്കാരായ പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ് 31 വരെ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ മൂലം എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ നൂറുകണക്കിന് സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ സർവീസുകളിൽ 90 ശതമാനത്തോളം കുറവുണ്ടായി.
ഈ സാഹചര്യം മുതലെടുത്ത് വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിക്കുകയാണ്. ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നയതന്ത്ര തലത്തിൽ ഇടപെടണമെന്നും,
പ്രവാസികൾക്കായി പ്രത്യേക നിരക്കിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.