തൃശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടുപ്പുര അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തി പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നും സുരക്ഷാ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആചാരപരമായ വെടിക്കെട്ടുകൾ വേണ്ടെന്ന് പറയാനാകില്ല, എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
ഓരോ അപകടവും ഒരു പാഠമാകണം. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.