കൊച്ചി: ക്രൈസ്തവ സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും സഭയെ ഒരിയ്ക്കലും വിമർശിച്ചിട്ടില്ലെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. സിറോ മലബാർ സഭാ ആസ്ഥാനത്ത് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി സി.ബി.സി.ഐ. പ്രതിനിധികൾ ചർച്ചനടത്തുമെന്നും അതിൽ സീറോ മലബാർ സഭയുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ ക്രൈസ്തവ ലെയ്‌സൺ വർക്കിന്റെ സംസ്ഥാന ചുമതലയുള്ള ആളെന്ന നിലയിലാണ് താൻ സഭാ നേതൃത്വത്തെ കാണുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു. ഒളിച്ചും പാത്തും നിലപാട് പറയേണ്ടതില്ലെന്നും പരസ്യമായ നിലപാട് എടുക്കണമെന്നുമുള്ള പിതാവിന്റെ വാക്കുകൾ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കും. ഇനിയുള്ള കാലത്ത് സഭയുടെ നിലപാട് ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ദീപിക പത്രത്തിലെ വാർത്തകൾ സഭയുടെ മാത്രം അഭിപ്രായമല്ലെന്നും അതിൽ ഓഹരിയുടമകളുടെ താല്പര്യങ്ങളും നിലപാടുകളും കടന്നുവരാറുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. പത്രത്തിൽ വരുന്നത് സഭയുടെ ഔദ്യോഗിക നിലപാടല്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കുണ്ടായിരുന്നു. പാർട്ടിയോ താനോ സഭയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും നിലവിലുള്ള വിഷയങ്ങൾ സംസാരിച്ച് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.