പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായതിലും അധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടിയെടുത്തത്.
വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ പ്രാഥമിക തീരുമാനം. 2006-ലെ വെടിക്കെട്ട് അപകടകാലത്തെ മാതൃക പിന്തുടർന്ന് പൂരത്തിന്റെ മറ്റ് ചടങ്ങുകൾ മാത്രം ആചാരപൂർവ്വം നടത്താനാണ് ആലോചന. ഇക്കാര്യം കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ ദേവസ്വം ഭാരവാഹികൾ ഔദ്യോഗികമായി അറിയിക്കും. വെടിക്കെട്ട് ഉപേക്ഷിക്കുന്നതിലൂടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന പൊതുവികാരമാണ് ദേവസ്വം യോഗത്തിൽ ഉയർന്നുവന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.