മണർകാട് : അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതു തടയാൻ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരി (65) ആണു മരിച്ചത്. തർക്കത്തിനിടെ തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുകുടുംബങ്ങളും തമ്മിൽ വഴിയടക്കമുള്ള വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കവും വഴക്കിനു കാരണമായെന്നു പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ശാന്തകുമാരിയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സമീപവാസി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മണർകാട് പൊലീസാണു ശാന്തകുമാരിയെ മെഡിക്കൽ കോളജിലെത്തിച്ചത്. ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് 4ന്. മക്കൾ: അനശ്വര, അഭിനു. മരുമകൻ: പ്രദീപ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.