ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇന്ത്യൻ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വിജയിക്ക് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയിയുടെ 'ഹോളോഗ്രാം' പതിപ്പിനെയാണ് പാർട്ടി പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ നൂതന പരീക്ഷണം ആദ്യമായി ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്.പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തില്‍ സ്ഥാനാർത്ഥിക്കൊപ്പം വിജയിയുടെ ലൈഫ് സൈസ് ത്രി ഡി ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരില്‍ വലിയ കൗതുകമുണ്ടാക്കുന്നുണ്ട്. 'നിങ്ങള്‍ വിസില്‍ അടിക്കാൻ തയ്യാറാണോ?' എന്ന് ചോദിച്ചുകൊണ്ട് ടിവികെയുടെ ചിഹ്നമായ വിസിലിന് വോട്ട് ചോദിക്കുന്ന വിജയിയുടെ ഹോളോഗ്രാം രൂപം ജനക്കൂട്ടത്തെ ആകർഷിക്കുകയാണ്. തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രന്‍റെ നേതൃത്വത്തില്‍, എഐ വിദ്യാർത്ഥിയായ പ്രവീണിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ഈ ഡിജിറ്റല്‍ രൂപം വികസിപ്പിച്ചെടുത്തത്.
എല്ലാ മണ്ഡലങ്ങളിലും തന്‍റെ സാന്നിധ്യം ഉറപ്പാക്കാൻ വിജയ് നേരിട്ടെത്തുന്നത് അസാധ്യമായതിനാലാണ് ഇത്തരമൊരു 'ഡിജിറ്റല്‍ ഒമ്നിപ്രസൻസ്' (ഒരേസമയം എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കല്‍) പരീക്ഷിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹോളോഗ്രാമിന് പുറമെ, വിജയിയുടെ പ്രതിമകളും വിജയിയോട് സാമ്യമുള്ള വ്യക്തികളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇത്തരം വിചിത്രമായ പ്രചാരണ രീതികള്‍ സജീവമാണ്. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, വിജയിയുടെ ഈ ഡിജിറ്റല്‍ തന്ത്രം വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.