ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാന നഗരിയായ ഭോപ്പാല്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്ന പുതിയ ലഹരിയുടെ പിടിയിലാണ്. മദ്യമോ മയക്കുമരുന്നോ ഒന്നും അല്ലെങ്കിലും അവയെപ്പോലെ തന്നെ ജീവനെടുക്കാന്‍ ഇതിനും സാധിക്കും.
ബ്ലഡ് കിക്ക്' എന്ന് വിളിക്കപ്പെടുന്ന വിളിക്കപ്പെടുന്ന ഈ വിചിത്രമായ ശീലത്തില്‍, യുവാക്കള്‍ സ്വന്തം രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് തന്നെ കുത്തിവെക്കുന്നു. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ പ്രവണത ഇപ്പോള്‍ ഭോപ്പാലിലും നിശബ്ദമായി പടരുകയാണ്. ഇത് ഡോക്ടര്‍മാരെയും കുടുംബങ്ങളെ ഒരുപോലെ ആശങ്കയിലും പരിഭ്രാന്തരുമാക്കിയിരിക്കുകയാണ്ഈ വര്‍ഷം ജനുവരി മുതല്‍ ഗാന്ധി മെഡിക്കല്‍ കോളജില്‍ മാത്രം ഇത്തരത്തിലുള്ള അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ചികിത്സ തേടിയവരെല്ലാം. ഇവരുടെയെല്ലാം കഥകള്‍ക്ക് സമാന സ്വഭാവമാണ്.
മക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തുന്നതോടെ അവരെ തിരുത്താനും നിയന്ത്രിക്കാനും മാതാപിതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ അക്രമവാസന കാണിക്കുന്നു. തുടര്‍ന്ന് നിസ്സഹായരായ കുടുംബങ്ങള്‍ ഇവരെ മനോരോഗവിഭാഗത്തിലെത്തിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.